2008, ഡിസംബർ 25, വ്യാഴാഴ്‌ച


ഒരു ആഫ്രിക്കന്‍ ഫിലിമിലെ ഒരു രംഗം.

അസ്സലാമു അലൈക്കും ഓള്‍,

വീട്ടിലേക്കു കയറി വന്ന മകള്‍ സംസാരത്തിനിടെ പിതാവിനോട് തന്റെ ചെറിയ മകളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു,

അറിയുമോ, ഇവള്‍ നന്നായി പാട്ട് പാടും, ഡാന്‍സും ചെയ്യും.

ഇത് കേട്ട് പിതാവ് തന്റെ മകളെ നോക്കി പറഞ്ഞു.

മോളെ, ഒരിക്കലും അത് പ്രോത്സാഹി പ്പിക്കെണ്ടാതില്ല.

അത് ഇല്യൂഷന്റെ ഒരു ലോകം മാത്രമേ അവര്‍ക്ക് തുറന്നു കൊടുക്കൂ.

അവരുടെ ലോകം ഇപ്പോള്‍ പുസ്തകങ്ങളാണ് ആകേണ്ടത്. അവര്‍ക്ക് മുമ്പില്‍ അത് തുറന്നു വെക്കൂ.പുതിയ ചിന്തകള്‍ക്ക് മാത്രമേ ലോകത്തെ അതിന്റെ പ്രയാണത്തില്‍ സഹയാത്രികരകാന്‍ കഴിയൂ.അതിലൂടെ മാത്രമേ യാതര്ത്യങ്ങള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ.

സിനിമ ഒരു സന്ദേശം സമൂഹത്തിനു നല്‍കുകയാണ്......

ഇന്നത്തെ റിയാലിറ്റി ഷോകള്‍ സൃഷ്ടിക്കുന്ന ഇല്യൂഷന്റെ ലോകം നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ സമൂഹത്തെ എത്രമാത്രം ഗ്രസിച്ചു കഴിന്ജീട്ടുണ്ട്. പ്രകൃതിയുടെ ഉല്‍സവമായ കൃഷി സ്ഥലങ്ങള്‍ മനുഷ്യന്‍ വിസ്മരിചിരിക്കുന്നുകൃഷിക്ക് പകരം അവയെ ഊഷരമാക്കി കോണ്‍ക്രീറ്റ് സൌധങ്ങള്‍ പണിതു ഉയര്‍ത്തുന്നു ഫാസ്റ്റ് ഫുഡ് സംസ്കാരം ഒരു തലമുറയെ വിഴുങ്ങി കഴിഞ്ഞു.

ഇനിയെന്നാണ് ഒരു കൊയ്ത്തു പാട്ട്, വരി വരിയായ് പോകുന്ന കൊയ്തുകാരില്‍ നിന്ന് കേള്‍ക്കാന്‍ പ്രകൃതിക്ക്‌ കഴിയുന്നത്‌.

കൃഷി, എല്ലാവരും മറക്കാന്‍ ശ്രമിക്കുകയാണ്പ്രകൃതിയും.

ഒരു മഴ പെയ്യാതെ തിരിച്ചു പോകുകയാണ്.

കുടയില്ലാതെ ഒരു കുട്ടി ഗുഡ് മോര്‍ണിംഗ് പറഞ്ഞു ഇന്ഗ്ലീഷ്‌ മീടിയത്തിലേക്ക്.....

ദൃക്സാക്ഷി










വലിച്ചെറിഞ്ഞ ഒരു വിത്ത്
മണ്ണില്‍ നിന്നു
പുറത്തേക്ക് തല നീട്ടി സന്തോഷിക്കുന്നതും
മനുഷ്യനോടു സംവദിച്ചു നില്‍ക്കുന്നതും
വെറും കാഴ്ച.

ഭുമി ,
അതില്‍
ഇപ്പോള്‍ വരണ്ട രേഖകള്‍ മാത്രം !
അവ നോക്കി
എനിക്കും നിങ്ങള്‍ക്കും ഭാവി പറയാം.